Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victory Celebration

District News

വിജയോത്സവം സംഘടിപ്പിച്ചു

മണിക്കടവ്: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മണിക്കടവ് സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "വിന്നേഴ്സ് ഗാല' സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സിജി സണ്ണി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറി അനുഗ്രഹ പ്രഭാഷണവും നടത്തി.

ഇരിക്കൂർ നിയോജക മണ്ഡലത്തിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടി രണ്ടാം തവണയും നിയമസഭയിലെത്തിയ എംഎൽഎ സജീവ് ജോസഫിനെ സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയും പ്രിൻസിപ്പൽ ഷാജി വർഗീസും ചേർന്ന് പൊന്നാടയണിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എംഎൽഎ മെമന്‍റോയും എൻഡോവ്മെന്‍റും വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വാർഡംഗം ഒ.വി. ഷാജു, ഹൈസ്കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ, പിടിഎ പ്രസിഡന്‍റ് ബിജു പറക്കാട്ട്, മദർ പിടിഎ പ്രസിഡന്‍റ് റീന ജോസഫ്, സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ്, സ്‌കൂൾ സീനിയർ അസിസ്റ്റന്‍റ് സ്മിത പി. മാത്യു എന്നിവർ പ്രസംഗിച്ചു.

District News

വിജയോത്സവം സംഘടിപ്പിച്ചു

ഇരിട്ടി: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എടൂർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ "ജ്യോതിർഗമയ' എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി അധ്യക്ഷത വഹിച്ചു.

ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്‍റ് മാനേജർ ഫാ. റോബിൻസ് പുന്നക്കുഴി, ഹൈസ്കൂൾ മുഖ്യാധ്യാപിക സിസിലി ജോസഫ്, എൽപി സ്കൂൾ മുഖ്യാധ്യാപിക സെലിൻ ജോസഫ്, പിടിഎ പ്രതിനിധികളായ കെ.എം. മാത്യു, ബിജി ജോസഫ്, അധ്യാപക പ്രതിനിധികളായ ഡെന്നി തോമസ്, പി.സി. സജയ്, ശ്രെയസ് പി. ജോൺ മഞ്ജുഷ കുര്യൻ, സാന്ദ്ര മരിയ ജോർജ്, ലയ മരിയ ബെന്നി എന്നിവർ പ്രസംഗിച്ചു.

മന്ത്രിയായതിനു ശേഷം ആദ്യമായി സ്കൂളിൽ എത്തിയ പൂർവ വിദ്യാർഥി സണ്ണി ജോസഫിനെ സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിന്‍റെ മെമന്‍റോയും സമ്മാനിച്ചു.

District News

സെന്‍റ് ജോൺസ് സ്കൂളിൽ വിജയോത്സവം

പാലാവയൽ: സെന്‍റ് ജോൺസ് എച്ച്എസ്എസ് 2025-26 വർഷത്തെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇഗ്നൈറ്റ് എക്സലൻസിയ എന്ന പേരിൽ നടത്തിയ വിജയോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് സോമി ജോർജ് അറക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കതാഴെ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെംബർ മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, പ്രിൻസിപ്പൽ അനിൽ ജേക്കബ്, മുഖ്യാധ്യാപിക സിനെറ്റ് കെ. ടോം, റിട്ട. പ്രിൻസിപ്പൽ ഡോ. മെന്‍റലിൻ മാത്യു, മിനി തോമസ്, ബിൻസി സ്കറിയ, അലോണ മരിയ സോമി, പി.എസ്. അബിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

 

International

ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം; വിജയാഹ്ലാദം കലാപമായി

പാരീസ്: ഫ്രാൻസിലെ പാരീസ് സെൻ ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ ക്ലബ് ഇംഗ്ലണ്ടിലെ ആഴ്സണൽ ക്ലബ്ബിനെ തോല്പിച്ച് ചാന്പ്യൻസ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനങ്ങൾ വലിയ അക്രമത്തിൽ കലാശിച്ചു.

57 പോലീസുകാർ അടക്കം 219 പേർക്കു പരിക്കേറ്റതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.780 പേരെ അറസ്റ്റ് ചെയ്തെന്നും ഇതിൽ 450ലധികം പേർ കസ്റ്റഡിയിൽ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ക്ലബ് ആരാധകർ ഉപരോധിച്ച റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ക്ലബ് ആരാധകർ റോഡിലിട്ട കോൺക്രീറ്റ് കട്ടയിൽ ഇയാളുടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു.

ശനിയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം കാണാനായി പാരീസിലെ ഷാംപ്സ് എലീസി അവന്യൂവിൽ പതിനായിരക്കണക്കിന് പിഎസ്ജി ആരാധകർ തടിച്ചുകൂടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പിഎസ്ജി ജയിച്ചതോടെ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി.

ആരാധകർ പോലീസിനു നേർക്ക് പടക്കങ്ങൾ എറിയുകയും ഇലക്‌ട്രിക് സ്കൂട്ടറുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് നേരിട്ടത്. ആറു വാഹനങ്ങളും രണ്ട് ബിസിനസ് സ്ഥാപനങ്ങളും നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവർഷത്തെ ചാന്പ്യൻസ് ലീഗിലും പിഎസ്ജിയാണ് കപ്പ് നേടിയത്. ഇതേത്തുടർന്നുള്ള ആഹ്ലാദപ്രകടനവും വലിയ അക്രമത്തിലാണു കലാശിച്ചിരുന്നു; രണ്ടു പേർ മരിക്കുകയും 500 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

അക്രമം ആവർത്തിക്കാതിരിക്കാൻ ഇക്കുറി ഫ്രഞ്ച് സർക്കാർ വലിയ തോതിൽ മുൻകരുതലെടുത്തിരുന്നു. പാരീസ് നഗരത്തിൽ മാത്രം 6000 പോലീസുകാരെ വിന്യസിച്ചു.

District News

വിജയാഘോഷം നടത്തി

കുളത്തുപ്പുഴ : മലയോരമേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ ബിഎംജി ക്ക് ഉന്നത വിജയം. ഇരുപത്തിരണ്ടു വിദ്യാർഥികൾ ഫുൾ എ പ്ലസും ഇരുന്നൂറ്റിഅറുപത്തിയേഴു വിദ്യാർഥികൾ ഉപരിപഠനത്തിനും അർഹരായി.

സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ സന്ദേശം നൽകി. പിടിഎ വൈസ് പ്രസിഡന്‍റ് സാനു ജോർജ് അധ്യക്ഷനായിരുന്നു. ഫാ.വിൽസൻ ചരുവിള, ഷൈജു ഷാഹുൽ ഹമീദ്, സുനിൽ കെ. തോമസ്, ജെ. ജോസ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ലിൻസി ജയിംസ്, ജി.ലീനാമോൾ, എസ്.സുനിത എന്നിവർ നേതൃത്വം നൽകി.

 

NRI

യുഡിഎഫ് വിജയം ആഘോഷിച്ച് യുഡിഎഫ് യൂറോപ്പ്

ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യുഡിഎഫ് യൂറോപ്പിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായിയാണ് തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ പ്രമുഖ യുഡിഎഫ് നേതാക്കൾ അണിനിരന്നു.

യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഎഫ് യൂറോപ്പ് കോഓർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു.

യുഡിഎഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ്‌ അലി കൂനാരി, ജോയിന്‍റ് കൺവീനർ ടോമി തൊണ്ടംകുഴി എന്നിവർ ഏകോപനമൊരുക്കി.

 

NRI

യുഡിഎഫ് തരംഗം യുകെയിലും; വിജയം ആഘോഷിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് ഏരിയ

മിഡ്‌ലാൻഡ്സ്: 102 സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തിന്‍റെ ആവേശം കടൽ കടന്ന് യുകെയിലുടനീളം വ്യാപിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.

കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്‍റെ മഹാവിജയം ആഘോഷമാക്കി.

ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.

 

Kerala

യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്‌ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്‌ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.

Kerala

തെരഞ്ഞെടുപ്പ് വിജയാഘോഷം; അന്യസ്ത്രീ-പുരുഷന്മാര്‍ തെരുവിലിറങ്ങി കെട്ടിപ്പിടിക്കുന്നത് മതം അംഗീകരിക്കില്ല: കാന്തപുരം

കോഴിക്കോട്: കക്ഷി രാഷ്‌ട്രീയത്തിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്‍റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

മുസ്‌ലിം സമുദായത്തിന്‍റെ പേരില്‍ സംഘടിക്കുന്ന രാഷ്‌ട്രീയ സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി അന്യസ്ത്രീ - പുരുഷന്മാര്‍ കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കില്ലെന്നും കാന്തപുരം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്‌ലാം വകവച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്കുപോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.

District News

വിജയാഘോഷ പരിപാടിയിലേക്ക് വാഹനം കയറ്റിയതിന് കേസെടുത്തു

വണ്ടൂർ: കഴിഞ്ഞദിവസം രാത്രി കൂരാട് നടന്ന എൽഡിഎഫിന്‍റെ വിജയാഘോഷ പരിപാടിയിലേക്ക് മദ്യപിച്ച് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന കൂരാട് സ്വദേശി മാഞ്ചേരി വീട്ടിൽ സഫീറിനെയാണ് പോലീസ് പിടികൂടിയത്.

വാർഡിൽ പരാജയപ്പെട്ട സ്ഥാനാർഥിയുടെ ഭർത്താവിന്‍റെ സുഹൃത്താണ് സഫീർ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനുള്ള വകുപ്പാണ് ഇയാൾക്കെതിരേ ചുമത്തിയത്. പരാജയപ്പെട്ട സ്ഥാനാർഥിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രി 10.20 ന് പനന്പൂല അങ്ങാടിക്ക് സമീപത്താണ് സംഭവം.

 

Kerala

വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരത്തിനു തീപിടിച്ചു; യുഡിഎഫ് പ്രവർ‌ത്തകന് ദാരുണാന്ത്യം

മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്‍റെ സ്കൂട്ടറിന്‍റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.

പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest News

Corehub Up